കൊപ്പം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു
2030 ഓടെ കെഎസ്ഇബി 10000 മെഗാവാട്ട് ഉദ്പാദന ശേഷി കൈവരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു എന്നും,. കേരളത്തിൽ നിലവിൽ ആവശ്യമുള്ളതിൻ്റെ 30% വൈദ്യുതി മാത്രമേ ഉദ്പാദിപ്പിക്കുന്നുള്ളൂവെന്നും ബാക്കി 70% വൈദ്യുതി അധിക വില കൊടുത്ത് പുറത്ത് നിന്ന് വാങ്ങുകയാണെന്നും കൊപ്പം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു കൊണ്ട് യോഗത്തിൽ സംസാരിച്ചു. വർദ്ധിച്ച് വരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ 2030-ഓടെ 10000 മെഗാവാട്ട് ഉദ്പാദന ശേഷി കൈവരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. പരിസ്ഥിതി പ്രശ്നങ്ങളുന്നയിച്ചുള്ള എതിർപ്പ് മൂലം നമുക്ക് പല ജലവൈദ്യുത പദ്ധതികളും പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. നമ്മുടെ ജലവിഭവ ശേഷി വേണ്ട വിധം ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കുന്നില്ല. അതിനാൽ പീക് സമയത്ത് ഉയർന്ന വിലക്ക് വൈദ്യുതി പുറത്ത് നിന്ന് വാങ്ങേണ്ടി വരുന്നു.
ഒട്ടനവധി പ്രതികൂല സാഹചര്യത്തിലും വൈദ്യുതി ജീവനക്കാർ പ്രശംസനീയമായ പ്രവർത്തനം കാഴ്ച വെയ്ക്കുന്നതായും യോഗത്തിൽ അഭിപ്രായപ്പെട്ടു.
കേരളത്തിൻ്റെ വികസന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് സംസ്ഥാന സർക്കാരും കെഎസ്ഇബി ലിമിറ്റഡും വൈദ്യുതി ഉൽപാദന പ്രസരണ വിതരണ മേഖലകളിൽ സജീവ ശ്രദ്ധ പുലർത്തി വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. അനുദിനം വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് അനുസൃതമായി ഇലക്ട്രിസിറ്റി ബോർഡിനെ സജ്ജമാക്കുന്നതിനും വൈദ്യുതി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിനും വേണ്ടി വൈദ്യുതി മേഖലയിൽ നിരവധി പദ്ധതികളും നിർമ്മാണ പ്രവർത്തികളുമാണ് നടപ്പിലാക്കി വരുന്നത്.
2023 ജൂണിൽ തുടങ്ങിയ കൊപ്പം സെക്ഷൻ ഓഫീസ് കെട്ടിട നിർമ്മാണം 2024 ഒക്ടോബറിൽ പൂർത്തീകരിച്ചു.