Electricity rates have been increased

 വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടി. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്.40 യൂണിറ്റിനു താഴെ ഉള്ളവർക്ക് ചാർജ് വർദ്ധനവ് ബാധകമല്ല. നിരക്ക് വർദ്ധനവ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അതേസമയം അനാഥാലയങ്ങൾ വൃദ്ധസദനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർദ്ധനവ് ബാധകമല്ല.37 പൈസ വർദ്ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ശുപാർശ. എന്നാൽ ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് ഏർപ്പെടുത്തില്ല.സമ്മർ താരിഫ് വർധന ആവശ്യം അംഗീകരിചിട്ടില്ല.ചെറുകിട വ്യവസായികൾക്ക് പകൽ 10% ഇളവ് ലഭിക്കുന്നതായിരിക്കും. മാത്രമല്ല കാർഷിക ഉപഭോക്താക്കൾക്ക് നിരക്ക് വർദ്ധനവ് 5 പൈസ മാത്രമായിരിരക്കും. വൈദ്യുതി മീറ്റർ വാടകയും വർദ്ധിപ്പിക്കില്ല.

അതേസമയം വൈദ്യുതി വിതരണ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർണായക ചുവടുവയ്പുമായി കെഎസ്ഇബി. ഇതിന്റെ ഭാഗമായി കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ ഐഎഎസും കേന്ദ്ര പവർ‍‍ സെക്ടർ സ്‌കിൽ‍ കൗൺസിൽ സിഇഒ വികെ. സിംഗും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ആദ്യ ഘട്ടമായി 2,500 ഓളം ജീവനക്കാർക്ക് 12 ദിവസം നീളുന്ന 90 മണിക്കൂർ സുരക്ഷാ പരിശീലനം ലഭ്യമാക്കും. ഈ മാസം ആരംഭിക്കുന്ന സുരക്ഷാ പരിശീലനത്തിന്റെ ആദ്യ ഘട്ടം ആറുമുതൽ ഏഴുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.